ദുബായ് : ബാങ്കിൽ നൽകുമ്പോൾ വിവരങ്ങൾ മായിഞ്ഞുപോകുന്ന പ്രത്യേകതരം മഷി (Disappearing Ink) ഉപയോഗിച്ച് 1.7 മില്യൺ (17 ലക്ഷം) ദിർഹത്തിന്റെ ചെക്ക് നൽകി വഞ്ചിച്ച അറബ് സ്വദേശിയോട് തുക മുഴുവൻ തിരികെ നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. തുക തിരികെ നൽകുന്നതിനൊപ്പം ചെക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം മുതൽ 5 ശതമാനം പലിശയും, കേസ് നടത്തിപ്പിലുണ്ടായ മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് 30,000 ദിർഹം നഷ്ടപരിഹാരവും നൽകാൻ കോടതി ആവശ്യപ്പെട്ടു.
വ്യക്തിഗത ഇടപാടിന്റെ ഭാഗമായി ലഭിച്ച ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് എഴുതിയ വിവരങ്ങൾ മാഞ്ഞുപോയതായും ചെക്ക് അസാധുവായതായും പരാതിക്കാരൻ അറിയുന്നത്. ഇതേത്തുടർന്ന് നൽകിയ ക്രിമിനൽ കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ക്രിമിനൽ കോടതി വിധി മുൻനിർത്തിയാണ് സിവിൽ കോടതി ഇപ്പോൾ തുകയും നഷ്ടപരിഹാരവും ഈടാക്കി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
7