ദുബായ് : പ്രാദേശിക ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ സ്വാധീനിച്ചെങ്കിലും 2026-ന്റെ രണ്ടാം പകുതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ, ഫൈബർ നെറ്റ്‌വർക്ക്, ഡാറ്റാ സെന്ററുകൾ എന്നിവയിൽ വൻ നിക്ഷേപം തുടരുമെന്ന് ദുബായ് ടെലികോം ഓപ്പറേറ്ററായ ‘ഡു’ (du). ബിസിനസ് മേഖലയിൽ നിന്നും പ്രത്യേകിച്ച് യുഎഇ സർക്കാരിന്റെ എഐ നയങ്ങളുടെ ഭാഗമായും ശക്തമായ ഡിമാൻഡ് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മൊബൈൽ, ഫൈബർ ശൃംഖലകളുടെ വികസനം വെട്ടിച്ചുരുക്കില്ലെന്ന് ഡു ചീഫ് എക്സിക്യൂട്ടീവ് ഫഹദ് അൽ ഹസവി വ്യക്തമാക്കി.
വർഷത്തിന്റെ ആദ്യ പകുതിയിൽ ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. ജൂൺ 30-ന് അവസാനിച്ച ആറു മാസത്തെ വരുമാനം 5.8 ശതമാനം വർദ്ധിച്ച് 820 കോടി (8.2 ബില്യൺ) ദിർഹത്തിലെത്തി. അറ്റാദായം 12.6 ശതമാനം ഉയർന്ന് 163 കോടി ദിർഹമായി മാറിയതോടെ ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് 0.26 ദിർഹം ഇടക്കാല ലാഭവിഹിതവും (Interim Dividend) ബോർഡ് പ്രഖ്യാപിച്ചു. പ്രതീകൂല സാഹചര്യങ്ങളിലും കാര്യക്ഷമമായ സേവനവും ചിലവ് ചുരുക്കലും വഴിയാണ് ഡു ഉയർന്ന ലാഭക്ഷമത നിലനിർത്തിയത്.
4
previous post