4
ദുബായ് : ലോകകപ്പ് ആവേശത്തിൽ ഗ്രൗണ്ടുകളിലേക്ക് ഇറങ്ങുന്ന യുഎഇ നിവാസികൾക്കിടയിൽ കായിക പരിക്കുകൾ (Sports injuries) വലിയ രീതിയിൽ വർദ്ധിക്കുന്നതായി ഓർത്തോപീഡിക് സർജന്മാരുടെ മുന്നറിയിപ്പ്. കണങ്കാലിലെയും കാൽമുട്ടിലെയും പരിക്കുകൾ വെറും ഉളുക്കാണെന്ന് കരുതി അവഗണിക്കുന്നത് ഗുരുതരമായ ലിഗമെന്റ് (ACL) പൊട്ടലിലേക്കും ശസ്ത്രക്രിയകളിലേക്കും നയിക്കുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഫിറ്റ്നസ് ഇല്ലാതെ പെട്ടെന്ന് കളിക്കാൻ ഇറങ്ങുന്നതും, വാം-അപ്പ് ചെയ്യാത്തതുമാണ് പരിക്കുകൾക്ക് പ്രധാന കാരണം. പരിക്കേറ്റാൽ വേദന അവഗണിച്ച് വീണ്ടും കളിക്കരുതെന്നും, റൈസ് (RICE) പോലുള്ള പ്രാഥമിക ചികിത്സകൾ നൽകി എത്രയും വേഗം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദുബായ്, അബുദാബി Burjeel ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ചു.