ദുബൈ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വലിയ രീതിയിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. കുവൈറ്റ്, ഒമാൻ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഭീഷണികൾ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞതായി യുഎഇ അധികൃതർ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില 3 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 78.50 ഡോളറിലെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യോമപാതയിലെ മാറ്റങ്ങൾ കാരണം വിമാന സർവീസുകളിൽ സമയമാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈൻ നിർദ്ദേശങ്ങൾ പരിശോധിക്കണമെന്നും ഔദ്യോഗിക സുരക്ഷാ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.
8
previous post