ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ യൂറോപ്യൻ വൻശക്തികളായ ഫ്രാൻസും സ്‌പെയിനും ഇന്ന് നേർക്കുനേർ കൊമ്പുകോർക്കുന്നു. ടെക്സാസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും സ്പാനിഷ് കൗമാരവിസ്മയം ലാമിൻ യമാലും തമ്മിലുള്ള തീപാറുന്ന പോരാട്ടമാണ് പ്രധാന ആകർഷണം. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലുള്ള എംബാപ്പെ എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസ്സിക്കൊപ്പം മുന്നിലുണ്ട്. അതേസമയം, അവസാനമായി ഇരുവരും നേർക്കുനേർ വന്ന യുവേഫ നേഷൻസ് ലീഗ് സെമിയിൽ ഇരട്ട ഗോളുകളുമായി യമാൽ തിളങ്ങിയപ്പോൾ സ്പെയിനായിരുന്നു 5-4 ന് ജയം സ്വന്തമാക്കിയത്. യൂറോ കപ്പിലെയും നേഷൻസ് ലീഗിലെയും പരാജയങ്ങൾക്ക് പകരം വീട്ടി ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിടുമ്പോൾ, കരുത്തുറ്റ പ്രതിരോധ കോട്ടയുമായാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫ്രാൻസിനെ തടയാൻ ഒരുങ്ങുന്നത്. വൻകിട ടൂർണമെന്റുകളിൽ വലിയ നിമിഷങ്ങൾ സൃഷ്ടിക്കാറുള്ള ഈ രണ്ട് സൂപ്പർ താരങ്ങളിൽ ആര് തന്റെ രാജ്യത്തെ ഫൈനലിലേക്ക് നയിക്കുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
5