27
ദുബൈ : ഭൗമരാഷ്ട്രീയ നിലപാടുകളും സാമ്പത്തിക വെല്ലുവിളികളും നിലനിൽക്കുമ്പോഴും യുഎഇയിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖല കഴിഞ്ഞ അര പതിറ്റാണ്ടായി തങ്ങളുടെ 18 ശതമാനം വിപണി വിഹിതം നിലനിർത്തി. ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ (S&P Global) ആണ് ജിസിസി മേഖലയിലെ ഇസ്ലാമിക് ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയും കരുത്തും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
വലിയ ഇസ്ലാമിക് ബാങ്കുകളുടെ ശക്തമായ ഉപഭോക്തൃ അടിത്തറയും സ്ഥിരതയുള്ള നിക്ഷേപങ്ങളുമാണ് മേഖലയ്ക്ക് തുണയാകുന്നത്. സൗദി അറേബ്യ (76%), കുവൈറ്റ് (51%), ഖത്തർ (27%), ഒമാൻ (19%) തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ഇസ്ലാമിക് ബാങ്കിംഗ് സാന്നിധ്യം ശക്തമാണ്. യുഎഇ സർക്കാരിന്റെ 2031-ഓടെയുള്ള ഇസ്ലാമിക് ബാങ്കിംഗ് വികസന തന്ത്രം വരും വർഷങ്ങളിൽ മേഖലയ്ക്ക് കൂടുതൽ വളർച്ച നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.