ദുബായ് : വേനലവധിക്കാലത്ത് യുഎഇയിലെ റോഡുകളിൽ അനുഭവപ്പെടുന്ന സുഗമമായ ഗതാഗതം സ്കൂളുകൾ തുറന്ന ശേഷവും ഒരു പരിധി വരെ നിലനിർത്താൻ സാധിക്കുമെന്ന് ഗതാഗത-തൊഴിൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതക്കുരുക്ക് എന്നത് ഒരേ സമയം എല്ലാവരും റോഡിലിറങ്ങുന്ന ‘ടൈമിംഗ്’ പ്രശ്നം കൊണ്ടാണെന്നും, ഇതിന് പരിഹാരമായി ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുക (Staggered timings), ജീവനക്കാർക്ക് രണ്ട് മണിക്കൂർ വരെയുള്ള ഫ്ലെക്സിബിൾ സ്റ്റാർട്ട് വിൻഡോ അനുവദിക്കുക, വർക്ക് ഫ്രം ഹോം രീതികൾ തുടരുക, കൂടുതൽ കുട്ടികളെ സ്കൂൾ ബസുകളിലേക്ക് മാറ്റുക എന്നിവ നടപ്പിലാക്കാവുന്നതാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. 20 ശതമാനം ജീവനക്കാർ റിമോട്ട് വർക്കിംഗ് രീതിയിലേക്ക് മാറിയാൽ തിരക്കേറിയ പ്രധാന റോഡുകളിലെ ഗതാഗതം 8 മുതൽ 10 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും ഒരു സ്കൂൾ ബസിന് റോഡിൽ നിന്ന് 50 സ്വകാര്യ കാറുകൾ വരെ ഒഴിവാക്കാൻ സാധിക്കുമെന്നും മുൻപത്തെ ഔദ്യോഗിക പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
16
previous post