Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 08:06 AM

റാസൽഖൈമയെ നടുക്കിയ കൂട്ടക്കൊല; അമ്മയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

by Raneesha Nizar

റാസൽഖൈമ: യുഎഇയെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊലക്കേസിൽ പ്രതിയായ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ (ക്വിസാസ് – Qisas) വിധിച്ചു. 66 വയസ്സുള്ള സ്വദേശി വനിതയെയും അവരുടെ രണ്ട് പെൺമക്കളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ജൂലൈ 8 ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.

കൊലപാതകം, വധശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞു. ഇതേ കേസിൽ പ്രതിയുടെ മകന് ഒൻപത് മാസം തടവും (ആദ്യ കുറ്റത്തിന് ആറ് മാസവും രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസവും) 10,000 ദിർഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ മറ്റൊരു വ്യക്തിയെ വധിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മകന് ശിക്ഷ ലഭിച്ചത്.

കൊലപാതകത്തിന് ഉപയോഗിച്ച വാഹനമടക്കമുള്ള തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതിക്ക് മേൽക്കോടതികളിൽ അപ്പീൽ നൽകാനുള്ള നിയമപരമായ അവസരമുണ്ടായിരിക്കും.

You may also like