ദുബായ് : ആഗോള യൂട്ടിലിറ്റി സേവനങ്ങൾ, സുസ്ഥിരത, ഇൻഫ്രാസ്ട്രക്ചർ മികവ് എന്നിവയിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു കൊണ്ട് 13 പ്രധാന പ്രകടന സൂചികകളിൽ (KPIs) ലോകത്തിൽ ഒന്നാമതെത്തി ദുബൈ ജല-വൈദ്യുതി അതോറിറ്റി (DEWA).
വൈദ്യുതി തടസ്സപ്പെടുന്നതിലൂടെ ഒരു ഉപഭോക്താവിന് പ്രതിവർഷം നഷ്ടമാകുന്ന സമയം (Customer Minutes Lost) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.82 മിനിറ്റിലേക്ക് (49 സെക്കൻഡ്) എത്തിക്കാൻ ദേവയ്ക്ക് സാധിച്ചു. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വൈദ്യുതി പ്രസരണ-വിതരണ ശൃംഖലയിലെ നഷ്ടം (2%), ഏറ്റവും കുറഞ്ഞ ജലശൃംഖലയിലെ നഷ്ടം (4.4%) എന്നിവയും ദുബൈ രേഖപ്പെടുത്തി. കൂടാതെ ദുബൈയിലെ പവർ സിസ്റ്റത്തിന്റെ വിശ്വാസ്യതയും ലഭ്യതയും 99.99 ശതമാനത്തിന് മുകളിലാണ്. ഹ്യൂമൻ ഇന്റർവെൻഷൻ ഇല്ലാതെ തകരാറുകൾ പരിഹരിക്കുന്ന ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റീസ്റ്റോറേഷൻ സിസ്റ്റം അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളാർ പാർക്കിന്റെ ഉത്പാദന ശേഷി ഇപ്പോൾ 3,860 മെഗാവാട്ടിൽ എത്തിയിട്ടുണ്ടെന്നും 2030-ഓടെ ഇത് 8,000 മെഗാവാട്ട് കവിയുമെന്നും ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. നിലവിൽ ദുബൈയുടെ ഊർജ്ജ മിശ്രിതത്തിന്റെ 21.5 ശതമാനത്തിലധികം ശുദ്ധമായ ഊർജ്ജമാണ് (Clean Energy).
24
previous post