ദുബായ് : പുതിയ അധ്യയന വർഷത്തിന് (2026-27) മുന്നോടിയായി യുഎഇയിലെ രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായി സ്കൂൾ ബസ് നിരക്കുകളിലെ വർദ്ധനവ്. ദുബായ് ലാൻഡ് ജിഇഎംഎസ് വിഞ്ചസ്റ്റർ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം നൽകുന്ന എസ് ടി എസ് ഗ്രൂപ്പ് (STS Group) ബസ് ഫീസിൽ 5 ശതമാനം വരെ വർദ്ധനവ് വരുത്തിയതായി രക്ഷിതാക്കളെ അറിയിച്ചു. സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിനും പ്രവർത്തനച്ചെലവുകൾ നേരിടുന്നതിനുമാണ് ഫീസ് കൂട്ടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഇന്ധനവിലയിലുണ്ടായ കുത്തനെ വർദ്ധനവ് സ്കൂൾ മാനേജ്‌മെന്റുകൾക്കും ട്രാൻസ്പോർട്ട് ഏജൻസികൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് കോത്താരി വ്യക്തമാക്കി. സാമ്പത്തിക ഭാരം പരമാവധി കുറയ്ക്കാൻ 3 മുതൽ 4 ശതമാനം വരെ മാത്രമാണ് പല സ്കൂളുകളും ബസ് നിരക്ക് ഉയർത്തിയത്. എന്നാൽ എല്ലാ സ്കൂളുകളിലും ഒരേ നിരക്കിലല്ല വർദ്ധനവെന്നും, ഓരോ സ്കൂളിന്റെയും കരാർ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഫീസ് പുതുക്കുന്നതെന്നും എസ് ടി എസ് ഗ്രൂപ്പ് വ്യക്തമാക്കി.
26
previous post