ദുബായ് : യുഎഇയിൽ സ്‌കൂളുകൾ വേനലവധിക്കായി അടയ്ക്കുന്നതോടെ, കുട്ടികളെ സമ്മർ ക്യാമ്പുകളിൽ വിടുന്നതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രവാസി മാതാപിതാക്കൾ. കോഡിങ്, റോബോട്ടിക്സ്, സ്‌പോർട്സ് തുടങ്ങിയ പ്രത്യേക ക്യാമ്പുകൾക്ക് ഒരു കുട്ടിക്ക് മാസം 6,000 ദിർഹത്തിലധികം (ഒന്നര ലക്ഷത്തോളം രൂപ) വരെയാണ് ഇപ്പോൾ ഈടാക്കുന്നത്.
സാധാരണ ക്യാമ്പുകൾക്ക് പോലും ആഴ്ചയിൽ 300 മുതൽ 1,000 ദിർഹം വരെ ചെലവ് വരുന്നുണ്ട്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ഇത് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം കുട്ടികൾ എപ്പോഴും മൊബൈലിലും ഐപാഡിലും സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ ഇത്തരം ക്യാമ്പുകൾ അനിവാര്യമാണെന്ന് മാതാപിതാക്കൾ പറയുന്നു. എങ്കിലും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ സമ്മർ ക്യാമ്പുകളുടെ ഈ വൻ നിരക്കുകൾ കുടുംബ ബഡ്ജറ്റുകളെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.
7