റാസൽഖൈമ : യുഎഇയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ (Jaywalking) നടപടികൾ അതീവ കർശനമാക്കി. സാധാരണയായി നൽകിവരുന്ന 400 ദിർഹം പിഴയ്ക്ക് പുറമെ, കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് 10,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് പുതിയ നിയമഭേദഗതി
ദുബായ് അൽ ഖവാനിജ് റോഡിലുണ്ടായ കാൽനടയാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ പോലീസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫെഡറൽ നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ വർദ്ധിപ്പിച്ചത്.മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകളിൽ നിയമം ലംഘിച്ച് മുറിച്ചുകടന്നാൽ കുറഞ്ഞത് 3 മാസം തടവോ 10,000 ദിർഹം പിഴയോ (അല്ലെങ്കിൽ ഇവ രണ്ടുമോ) ലഭിക്കും. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.നിശ്ചിത കേന്ദ്രങ്ങളിലൂടെയല്ലാതെ മുറിച്ചുകടക്കുന്നവർക്ക് നിലവിലുള്ള 400 ദിർഹം പിഴ തുടരും.