ദുബായ് : ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ യുഎഇയിലെ 1,800-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും എഴുതുന്നു. മേയ് 3-ന് നടന്ന പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-നാണ് നടക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നീറ്റ് പരീക്ഷാ ഹബ്ബായ യുഎഇയിലെ ദുബായ്, ഷാർജ, അബുദാബി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
ക്രമക്കേടുകൾ തടയാൻ ഇത്തവണ കർശനമായ സുരക്ഷാ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി വർദ്ധിപ്പിച്ചു. കൂടാതെ റഫ് വർക്കുകൾ ചെയ്യാനുള്ള പേജുകൾ നാലായി ഉയർത്തുകയും എല്ലാ പരീക്ഷാ ഹാളുകളിലും ഓരോ വിദ്യാർത്ഥിയെയും കേന്ദ്രീകരിച്ച് കർശനമായ വീഡിയോഗ്രാഫി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎഇ സമയം ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:45 വരെയാണ് പരീക്ഷ. കള്ളക്കടത്തുകൾ തടയാൻ കർശനമായ പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ഗേറ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
Tag: