റിയാദ് : സൗദി അറേബ്യയിൽ ഒരു നൂറ്റാണ്ടിലേറെയായി വംശനാശം സംഭവിച്ചിരുന്ന അത്യപൂർവ്വ വന്യജീവിയായ ‘ഓണാഗർ’ (Onager – ഏഷ്യൻ കാട്ടുഴുത) കുഞ്ഞിന് രാജ്യത്ത് ആദ്യമായി ജനനം. വന്യജീവി സംരക്ഷണ രംഗത്ത് വലിയ നാഴികക്കല്ലാകുന്ന ഈ നേട്ടം പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലാണ് രേഖപ്പെടുത്തിയത്. അറേബ്യൻ കാടുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2025 ജൂണിലാണ് ഈ ആൺകുഞ്ഞ് ജനിച്ചതെങ്കിലും, അതിജീവനത്തിന്റെ ഏറ്റവും നിർണ്ണായകമായ ആദ്യത്തെ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഇപ്പോൾ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
തദ്ദേശീയമായിരുന്ന ഓണാഗറുകൾക്ക് 1900-കളുടെ തുടക്കത്തിൽ തന്നെ അറേബ്യൻ ഉപദ്വീപിൽ നിന്ന് പൂർണ്ണമായി വംശനാശം സംഭവിച്ചിരുന്നു. തുടർന്ന് 2024-ൽ ഈ വന്യജീവികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് പേർഷ്യൻ ഓണാഗറുകളെ സൗദിയിലെത്തിച്ച് പുതിയ പ്രജനന കൂട്ടം സ്ഥാപിക്കുകയായിരുന്നു. വരാനിരിക്കുന്ന ശീതകാലത്ത് രണ്ട് കുഞ്ഞുങ്ങൾ കൂടി ജനിക്കുമെന്നാണ് റിസർവ് അധികൃതർ പ്രതീക്ഷിക്കുന്നത്.
20