ഓൺലൈൻ വഴിയുള്ള ഭീഷണികൾക്കും ബ്ലാക്ക്മെയിലിങ്ങിനുമെതിരെ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതരിൽ നിന്ന് ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളോടോ ലിങ്കുകളോടോ യാതൊരു കാരണവശാലും പ്രതികരിക്കരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ ആർക്കും കൈമാറരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം ഭീഷണികൾ നേരിടേണ്ടി വന്നാൽ ഒട്ടും വൈകാതെ അധികൃതരെ വിവരമറിയിക്കണമെന്നും സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഓർമ്മിപ്പിച്ചു. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ബോധവൽക്കരണം.
Uncategorized
ഫുജൈറയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു;യുഎഇയുടെ ഇന്ന് അസ്ഥിരമായ കാലാവസ്ഥ
മുന്നറിയിപ്പുമായി NCM
ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഇതോടെ യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ അസ്ഥിരമാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
രണ്ടാഴ്ച നീണ്ട അവധിക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവിതത്തിലേക്ക് മടങ്ങുകയാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടർ അനുസരിച്ചാണ് സ്കൂളുകൾ തുറക്കുന്നത്. വിൻ്റർ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ വാരം പഠനപ്രവർത്തനങ്ങൾ ക്രമാനുസൃതമായി ആരംഭിക്കുമെന്നും, പാഠഭാഗങ്ങൾ പുനഃപരിശോധിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകിട്ടും റോഡുകളിൽ ഗതാഗത തിരക്ക് വർധിക്കാനിടയുള്ളതിനാൽ രക്ഷിതാക്കളും വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂൾ ബസ് സമയക്രമങ്ങൾ കൃത്യമായി പാലിക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഒമാനിൽ വിവാഹത്തിന് മുൻപുള്ള വൈദ്യപരിശോധന നിർബന്ധമാക്കി;
നിയമം ജനുവരി 1 മുതൽ നിലവിൽ വന്നു
ഒമാനിൽ വിവാഹിതരാകാൻ തയ്യാറെടുക്കുന്ന സ്വദേശി പൗരന്മാർക്ക് വിവാഹത്തിന് മുൻപുള്ള വൈദ്യപരിശോധന (Premarital Medical Examination) നിർബന്ധമാക്കി സുൽത്താൻ ഹൈതം ബിൻ താരീഖ് രാജകല്പന പുറപ്പെടുവിച്ചു. 2026 ജനുവരി 1 മുതൽ പുതിയ നിയമം രാജ്യത്ത് നിലവിൽ വന്നു. വിവാഹം ഒമാനിൽ വെച്ചാണെങ്കിലും വിദേശത്ത് വെച്ചാണെങ്കിലും ഈ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിർബന്ധമാണ്. അരിവാൾ രോഗം (Sickle cell anemia), തലസീമിയ തുടങ്ങിയ ജനിതക രക്തരോഗങ്ങളും എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികളും വരുംതലമുറയിലേക്ക് പകരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയിലുണ്ടായ അസ്ഥിരമായ കാലാവസ്ഥയിൽ 2,180-ലേറെ കോളുകൾ കൈകാര്യം ചെയ്ത് ദുബായ് മുനിസിപ്പാലിറ്റി
യുഎഇയിൽ അടുത്തിടെ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റിക്ക് (DM) എമിറേറ്റിലുടനീളം 2,180-ലധികം കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രധാന റോഡുകളിലും ഉൾവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്, താമസ മേഖലകളിലെ പ്രശ്നങ്ങൾ, പൊതു സ്ഥലങ്ങൾ, പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് വ്യാപകമായി ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനങ്ങളും ഉണ്ടായി. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്ക റിപ്പോർട്ടുകൾ വന്നിരുന്നു. ചില എമിറേറ്റുകളിൽ മരങ്ങൾ കടപുഴകുകയും ചില ഘടനകൾ തകരുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ റാസ് അൽ ഖൈമയിലെ ജബൽ ജൈസ് പ്രദേശം പല ദിവസങ്ങളായി അടച്ചിടേണ്ടി വന്നു.
വാഹനത്തിന് കേടുപാടുകൾ പറ്റിയോ നമ്പർ പ്ലേറ്റ് നഷ്ടമായോ?
‘To Whom It May Concern’ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
ദുബായിലെ മഴയിലോ മറ്റ് സാഹചര്യങ്ങളിലോ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ ചെയ്തവർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനും പുതിയ പ്ലേറ്റ് ലഭിക്കുന്നതിനും ‘To Whom It May Concern’ (TWIMC) സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം.
ചെയ്യേണ്ട കാര്യങ്ങൾ:
അപേക്ഷ സമർപ്പിക്കുക:
ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (dubaipolice.gov.ae) സന്ദർശിക്കുക അല്ലെങ്കിൽ Dubai Police App ഡൗൺലോഡ് ചെയ്യുക. ശേഷം ഹോം പേജിലെ ‘Certificate Services’ എന്നതിൽ നിന്ന് ‘To Whom It May Concern’ എന്നത് തിരഞ്ഞെടുക്കുക. എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ എന്നിവ നൽകുക.കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 95 ദിർഹം ആണ് ഈ സർട്ടിഫിക്കറ്റിനായി ഈടാക്കുന്ന ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാം.
സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം.
നമ്പർ പ്ലേറ്റ് ലഭിക്കാൻ: പോലീസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം RTA വഴി പുതിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാം.
നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായതിനാൽ, പ്ലേറ്റ് നഷ്ടപ്പെട്ടവർ എത്രയും വേഗം ഈ സർട്ടിഫിക്കറ്റ് വാങ്ങി പുതിയ പ്ലേറ്റിനായി അപേക്ഷിക്കേണ്ടതാണ്.
വില്ലയിൽ നിന്ന് എയർകണ്ടീഷണറുകൾ മോഷ്ടിച്ചു; പ്രതിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹംസ് പിഴയും വിധിച്ച് ദുബായ് കോടതി
ദുബായിലെ ഒരു വില്ലയിൽ അതിക്രമിച്ചു കയറി എയർകണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 1,30,000 ദിർഹം പിഴയായും നൽകണം.
കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGIA) പ്രവർത്തനങ്ങൾ ഇന്നും താറുമാറായി. തിങ്കളാഴ്ചയുണ്ടായ വൻ തടസ്സങ്ങൾക്ക് പിന്നാലെ, കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയും വിമാനങ്ങൾ വൈകുകയും 126 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈൻസുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദ്ദേശിച്ചു.
മെസ്സിയെ കാണാൻ കഴിയാതെ ആരാധകരോഷം; കൊൽക്കത്തയിൽ കസേര തല്ലിത്തകർത്ത് പ്രതിഷേധം
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ നേരിൽ കാണാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കൊൽക്കത്തയിൽ ആരാധകരുടെ ശക്തമായ പ്രതിഷേധം. താരത്തെ ഒരു നോക്ക് കാണാൻ വലിയ പ്രതീക്ഷയോടെ തടിച്ചുകൂടിയ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. മെസ്സിയെ കാണാൻ കഴിയാതെ വന്നതിലുള്ള കടുത്ത നിരാശ പ്രകടിപ്പിച്ച ആരാധകർ, നിയന്ത്രണം വിട്ട് കുപ്പികൾ എറിയുകയും വേദിക്കരികിലെ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.