ദുബായ്: പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കേരളത്തിൽ നിന്നുള്ള വിഭവങ്ങളുമായി ലുലു ഗ്രൂപ്പ്. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി 3200 ടണ്ണോളം പഴം, പച്ചക്കറി ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സ് വഴി നേരിട്ട് സംഭരിച്ച ഉത്പന്നങ്ങളാണ് പ്രവാസികൾക്കായി വിപണിയിലെത്തുന്നത്.
നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനത്തിൽ മാത്രം 100 ടൺ പച്ചക്കറികളാണ് കൊച്ചിയിൽ നിന്ന് അബുദാബിയിലെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വിഷുക്കണിയൊരുക്കാൻ കണിക്കൊന്നയും വെള്ളരിയും, സദ്യവട്ടങ്ങൾക്കായി വാഴയിലയും നാളികേരവും ഉൾപ്പെടെ സകല വിഭവങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
23 വിഭവങ്ങളും രണ്ട് തരം പായസവും അടങ്ങുന്ന വിപുലമായ വിഷുസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാം. നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷണൽ ‘ഹാപ്പിനെസ്’ പോയിന്റുകളും ലഭിക്കും.20-ൽ അധികം വൈവിധ്യമാർന്ന പായസങ്ങളുമായി പ്രത്യേക പായസം മേളയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. 200 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവർക്ക് 50 ദിർഹം ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിനും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.
വിഷുവിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്തുപകരുന്നതാണ് ലുലുവിന്റെ ഈ നീക്കം.
Ajman
അജ്മാനിൽ നിർമാണം പൂർത്തിയായ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്നു.
3.2 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാലവും ശൈഖ് സായിദ് റോഡിലെ 1,100 മീറ്റർ അൽ ഹമീദിയ പാലവും ഉൾപ്പെടുന്നു.
കൂടാതെ രണ്ട് പുതിയ അണ്ടർ-ബ്രിഡ്ജ് ഇന്റർസെക്ഷനുകളും തുറന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സംരംഭങ്ങളുടെ ഭാഗമായി പ്രസിഡൻഷ്യൽ ഇൻിഷ്യേറ്റീവ്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്.
10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല-
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴ;
കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്
അജ്മാൻ:വാഹനയാത്രയ്ക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. 145 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ള കുട്ടികൾക്കും മുൻസീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 400 ദിർഹംസ് പിഴയായി ഈടാക്കും.
യുഎഇയുടെ വടക്കൻ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഇടിമിന്നലും രാജ്യത്തെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MOI) ഔദ്യോഗികമായി അറിയിച്ചു. ഡിസംബർ 19 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
യുഎഇയിൽ ഇന്ന് ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന്, ഡിസംബർ 12, വെള്ളിയാഴ്ച മുതൽ 19 വരെ അന്തരീക്ഷം അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഉപരിതലത്തിലും ഉയർന്ന വായുനിലകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഈ ദിവസങ്ങളിൽ രാജ്യത്ത് പല പ്രദേശങ്ങളിലും ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കാറ്റ് ശക്തമാകുന്നതിനെ തുടർന്ന് പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
യുഎഇയിൽ ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
ഡിസംബർ 12 മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് NCM അറിയിച്ചു. ഉപരിതലവും വായുവിലെ ന്യൂനമർദ്ദവും ശക്തമാകുന്നതോടെ പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്.
തെക്ക്-കിഴക്കിൽ നിന്ന് വടക്ക്-കിഴക്ക് വരെ കാറ്റ് വീശും, ചിലപ്പോൾ ദിശ മാറാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ മിതമായതോ ചിലപ്പോൾ പ്രക്ഷുബ്ധമായതോ ആയിരിക്കും. ഒമാൻ കടലിൽ മിതമായ തിരമാലകൾ പ്രതീക്ഷിക്കാം.