കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGIA) പ്രവർത്തനങ്ങൾ ഇന്നും താറുമാറായി. തിങ്കളാഴ്ചയുണ്ടായ വൻ തടസ്സങ്ങൾക്ക് പിന്നാലെ, കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയും വിമാനങ്ങൾ വൈകുകയും 126 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈൻസുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദ്ദേശിച്ചു.
silvya
ഷാർജ: പ്രധാന റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ചില ലൈനുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് ഷാർജയിൽ 30,000-ത്തോളം വാഹനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. നിയമം പ്രാബല്യത്തിൽ വന്ന നവംബർ ഒന്ന് മുതൽ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ,
ബസുകൾ, ഹെവി വാഹനങ്ങൾ (ഭാരമേറിയ വാഹനങ്ങൾ)
എന്നിവയ്ക്കാണ് പ്രധാന റോഡുകളിലെ ചില ലൈനുകളിൽ സഞ്ചരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
യുഎഇയും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ബഹ്റൈൻ ദേശീയ ദിനം സമുചിതമായി ആഘോഷിക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഒരുങ്ങുന്നു.
2025 ഡിസംബർ 16 നാണ് ഫെസ്റ്റിവലിൽ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾ നടക്കുക.
സന്ദർശകർക്ക് മികച്ച അനുഭവം പകരുന്നതിനായി സംഗീത പരിപാടികൾ, നാടക ഷോകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ എന്നിവയും അരങ്ങേറും. യുഎഇയിലെയും ബഹ്റൈനിലെയും ജനങ്ങൾ തമ്മിലുള്ള പങ്കുവെക്കപ്പെടുന്ന സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പൈതൃക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു; ഇന്നും മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി NCM
യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 16 തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
കിഴക്കൻ, വടക്കൻ, തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ആശംസകൾ നേർന്നു. ഡിസംബർ 16 നാണ് ബഹ്റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്.
ദുബായ്: അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ച ദുബായ് ട്രാം ജെബിആർ സർവീസ് വീണ്ടും പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെ ജുമൈറ ബീച്ച് റെസിഡൻസ് (JBR) 1, 2 സ്റ്റേഷനുകൾക്കിടയിലാണ് ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
അപകടവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സർവീസ് സാധാരണ നിലയിൽ സർവീസ് ആരംഭിച്ചതായി ആർടിഎ വ്യക്തമാക്കി.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; തീരദേശങ്ങളിൽ മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന് (തിങ്കളാഴ്ച) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു. ചില തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനം മേഖലയിൽ തുടരുന്നതിനാൽ, ഇന്ന് നേരിയതും മിതമായതുമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർധിച്ചേക്കാം.
NCM-ന്റെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയാകാം, ചില പ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയെത്താൻ സാധ്യതയുണ്ട്.
ദുബായ് മെട്രോ ബ്ലൂ ലൈൻ; റൂട്ട് മാപ്പ് പുറത്തിറക്കി RTA-
2029-ൽ സർവീസ് ആരംഭിക്കും
ദുബായ്: നഗരത്തിലെ മെട്രോ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയായി ബ്ലൂ ലൈൻ ഒരുങ്ങുന്നു. 2029-ൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. മൊത്തം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14.5 കിലോമീറ്റർ ഉയരത്തിലുള്ള (Elevated) പാതയും 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയുള്ള (Underground) പാതയുമാണ് ഉൾപ്പെടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള 14 ഗ്രൗണ്ട്-ലെവൽ, അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളെ പുതിയ ബ്ലൂ ലൈൻ തമ്മിൽ ബന്ധിപ്പിക്കും.
ഗതാഗതക്കുരുക്കിന് ആശ്വാസം;നവീകരണത്തിനൊരുങ്ങി ദുബായ് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്
ദുബായ്: നഗരത്തിലെ പ്രധാന ഗതാഗത മേഖലകളിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) സുപ്രധാന നവീകരിക്കുന്നതിനുള്ള കരാർ നൽകി.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും, അൽ അവീർ റോഡും, അൽ മനാമ സ്ട്രീറ്റും തമ്മിൽ കൂടിച്ചേരുന്ന പ്രധാന റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക.
ഈ നവീകരണം പൂർത്തിയാകുന്നതോടെ ദുബായിലെ ഈ പ്രധാന പാതകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും, ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും RTA പ്രതീക്ഷിക്കുന്നു.
മെസ്സിയെ കാണാൻ കഴിയാതെ ആരാധകരോഷം; കൊൽക്കത്തയിൽ കസേര തല്ലിത്തകർത്ത് പ്രതിഷേധം
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ നേരിൽ കാണാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കൊൽക്കത്തയിൽ ആരാധകരുടെ ശക്തമായ പ്രതിഷേധം. താരത്തെ ഒരു നോക്ക് കാണാൻ വലിയ പ്രതീക്ഷയോടെ തടിച്ചുകൂടിയ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. മെസ്സിയെ കാണാൻ കഴിയാതെ വന്നതിലുള്ള കടുത്ത നിരാശ പ്രകടിപ്പിച്ച ആരാധകർ, നിയന്ത്രണം വിട്ട് കുപ്പികൾ എറിയുകയും വേദിക്കരികിലെ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.