ദുബായ്: നഗരത്തിലെ തിരക്കേറിയ മേഖലകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് സുപ്രധാന പാലങ്ങൾ ഗതാഗതത്തിനായി തുറന്നു. ഇതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
silvya
ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 500 ദിർഹംസ് കടന്നു
ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ദുബായിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് വിപണിയിൽ രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇപ്പോൾ സ്വർണ്ണവിലയിൽ ദൃശ്യമാകുന്നത്.
ഇന്നത്തെ വില (തിങ്കളാഴ്ച രാവിലെ 7:45-ന്):
24 കാരറ്റ്: ഗ്രാമിന് 526.50 ദിർഹം.
22 കാരറ്റ്: ഗ്രാമിന് 487.50 ദിർഹം.
ബഹിരാകാശം, സാങ്കേതികവിദ്യ, മാനവികത-
ഇലോൺ മസ്കുമായി ഭാവിയെക്കുറിച്ചുള്ള ചർച്ച;ചിത്രങ്ങൾ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ
ബഹിരാകാശം, സാങ്കേതികവിദ്യ, മനുഷ്യരാശിയുടെ ഭാവി എന്നീ വിഷയങ്ങളിൽ ഇലോൺ മസ്കുമായി നടത്തിയ ബഹുമുഖ ചർച്ച ഏറെ ആസ്വദിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഫസ) വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഭാവി എന്തെല്ലാം സാധ്യതകൾ തുറന്നുവെക്കുമെന്നത് കാണാനാകുമെന്ന ആവേശവും അദ്ദേഹം പങ്കുവച്ചു.
ഫാസ്റ്റ് ലെയ്നിലെ ‘പതുക്കെ പോക്ക്’ നടക്കില്ല
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴയുമായി ദുബായ് പൊലീസ്
ദുബായ്: ദുബായിലെ അതിവേഗ പാതകളിൽ ഏറ്റവും ഇടതവശത്തെ വരിയിലൂടെ (Fast Lane) അലക്ഷ്യമായി വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഫാസ്റ്റ് ലെയ്നിലൂടെ കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുകയും പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുകയും ചെയ്യുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
ഏറ്റവും ഇടതവശത്തെ വരി ഓവർടേക്കിംഗിന് മാത്രമുള്ളതാണെന്നും, കൃത്യമായ വേഗതയിലാണെങ്കിൽ പോലും പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വരി മാറി നൽകേണ്ടത് നിർബന്ധമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഫാസ്റ്റ് ലെയ്നിലെ വേഗതക്കുറവ് ഗതാഗത തടസ്സമുണ്ടാക്കുക മാത്രമല്ല, ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പൊലീസ് നിരീക്ഷിക്കുന്നു.
10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല-
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴ;
കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്
അജ്മാൻ:വാഹനയാത്രയ്ക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. 145 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ള കുട്ടികൾക്കും മുൻസീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 400 ദിർഹംസ് പിഴയായി ഈടാക്കും.
വാഹനത്തിന് കേടുപാടുകൾ പറ്റിയോ നമ്പർ പ്ലേറ്റ് നഷ്ടമായോ?
‘To Whom It May Concern’ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
ദുബായിലെ മഴയിലോ മറ്റ് സാഹചര്യങ്ങളിലോ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ ചെയ്തവർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനും പുതിയ പ്ലേറ്റ് ലഭിക്കുന്നതിനും ‘To Whom It May Concern’ (TWIMC) സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം.
ചെയ്യേണ്ട കാര്യങ്ങൾ:
അപേക്ഷ സമർപ്പിക്കുക:
ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (dubaipolice.gov.ae) സന്ദർശിക്കുക അല്ലെങ്കിൽ Dubai Police App ഡൗൺലോഡ് ചെയ്യുക. ശേഷം ഹോം പേജിലെ ‘Certificate Services’ എന്നതിൽ നിന്ന് ‘To Whom It May Concern’ എന്നത് തിരഞ്ഞെടുക്കുക. എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ എന്നിവ നൽകുക.കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 95 ദിർഹം ആണ് ഈ സർട്ടിഫിക്കറ്റിനായി ഈടാക്കുന്ന ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാം.
സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം.
നമ്പർ പ്ലേറ്റ് ലഭിക്കാൻ: പോലീസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം RTA വഴി പുതിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാം.
നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായതിനാൽ, പ്ലേറ്റ് നഷ്ടപ്പെട്ടവർ എത്രയും വേഗം ഈ സർട്ടിഫിക്കറ്റ് വാങ്ങി പുതിയ പ്ലേറ്റിനായി അപേക്ഷിക്കേണ്ടതാണ്.
അബുദാബിയിൽ ഗതാഗത നിയന്ത്രണംഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് സ്ട്രീറ്റ് ഡിസംബർ 22 വരെ ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഈ കാലയളവിൽ റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിടുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും തുറന്നു. ഇന്ന് വൈകുന്നേരം 4 മണി മുതലാണ് പ്രവേശനം ആരംഭിച്ചത്. മഴ മാറിയ സാഹചര്യത്തിൽ സന്ദർശകർക്ക് സുരക്ഷിതവും സന്തോഷകരവുമായ അനുഭവം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ഗ്ലോബൽ വില്ലേജിന് പുറമെ, ദുബായിലെയും അബുദാബിയിലെയും പ്രധാന ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വില്ലയിൽ നിന്ന് എയർകണ്ടീഷണറുകൾ മോഷ്ടിച്ചു; പ്രതിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹംസ് പിഴയും വിധിച്ച് ദുബായ് കോടതി
ദുബായിലെ ഒരു വില്ലയിൽ അതിക്രമിച്ചു കയറി എയർകണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 1,30,000 ദിർഹം പിഴയായും നൽകണം.