യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി (Age Cut-off) പരിഷ്കരിച്ചതിനെത്തുടർന്ന് തങ്ങളുടെ കുട്ടികൾക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളിൽ ആശങ്കയറിയിച്ച് രക്ഷിതാക്കൾ. പുതിയ നിയമപ്രകാരം പ്രവേശന തീയതി ഓഗസ്റ്റ് 31-ൽ നിന്ന് ഡിസംബർ 31-ലേക്ക് മാറ്റിയത് പല കുട്ടികൾക്കും ഒരു വർഷം നഷ്ടപ്പെടാതെ നേരത്തെ സ്കൂളിൽ ചേരാൻ അവസരമൊരുക്കുമെങ്കിലും, ഇത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയെ ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ പ്രധാന ആശങ്ക.
digitalbro.in@gmail.com
റിയാദ്: 2025-ൽ രാജ്യത്തിന്റെ ടൂറിസം മേഖല വൻ വളർച്ച കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ്. പണം ചെലവിടുന്നതിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡുകൾ സൃഷ്ടിച്ചതായും സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന ഘടകമായി ഇത് മാറിയെന്നും ടൂറിസം മന്ത്രി പറഞ്ഞു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) സ്വകാര്യ മേഖല ഫോറത്തിനിടെ നടന്ന ‘ബിസിനസ്സിനായി ഗവൺമെൻറ് പ്രവർത്തിക്കുമ്പോൾ’ എന്ന മന്ത്രിതല പാനലിലാണ് ഇക്കാര്യം പറഞ്ഞത്. പരമ്പരാഗത മേഖലകൾക്കപ്പുറം സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-ൽ മുഖേനയാണ് ഈ നേട്ടങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അൽ ഐൻ മേഖലയിലെ സഖർ ഇന്റർസെക്ഷൻ ഔദ്യോഗികമായി തുറന്നു നൽകി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. സഖർ ഇന്റർ സെക്ഷൻ തുറന്നത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ആയിരക്കണക്കിന് ഡ്രൈവർമാരുടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. നിർമ്മാണത്തിൽ, ഓരോ ദിശയിലും മൂന്ന് വരികളുള്ള 900 മീറ്റർ തുരങ്കമാണ് പ്രധാനമായും നിർമ്മിച്ചത്. 22 മാസമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്.
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ എട്ടാം സ്ഥാനത്ത് യുഎഇ പാസ്പോർട്ട്
ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇ എട്ടാം സ്ഥാനത്തെത്തി. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് യുഎഇ മുന്നിലെത്തിയത്. ഇപ്പോൾ യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്, യുഎഇയുടെ തന്ത്രപരമായ ഇടപെടലുകള്‍ ഈ നേട്ടത്തിന് വഴിയൊരുക്കിയെന്നാണ്.
സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കറുമായി ദുബായ്
ദുബായിലെ തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) ‘സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍’ പുറത്തിറക്കി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലിടങ്ങള്‍ രൂപപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
GITEX ഗ്ലോബൽ 2025-ൽ MoHREയുടെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ജോലിസ്ഥല സുരക്ഷ ശക്തിപ്പെടുത്താനും പരിശോധനാ നടപടികള്‍ നവീകരിക്കാനും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (GenAI) ഉള്‍പ്പെടെയുള്ള നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ മന്ത്രാലയത്തിന്റെ വര്‍ധിച്ചുവരുന്ന ശ്രദ്ധയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.
സമ്മതമില്ലാതെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, 20,000 ദിർഹംസ് നഷ്ടപരിഹാരം
സ്ത്രീക്ക് 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബുദാബി കോടതി
സ്ത്രീയുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാൾ 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി വിധിച്ചു. സ്വകാര്യതാ ലംഘനം സ്ത്രീക്ക് ധാർമ്മികവും മാനസികവുമായ ദോഷം വരുത്തിയെന്ന് സിവിൽ കോടതി നിരീക്ഷിച്ച് ശരിവെച്ചു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 16 നാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പുറപ്പെടുവിച്ചത്.
വനിതാ ഡ്രൈവറെ അപകടത്തിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തി ദുബായ് പോലീസ്
എമിറേറ്റ്സ് റോഡിലൂടെ അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വനിതാ ഡ്രൈവറെ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് വിഭാഗം അതിവേഗത്തിൽ രക്ഷപ്പെടുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ വഴി ഒരു വലിയ അപകടമാണ് ഒഴിവായത്. ക്രൂയിസ് കൺട്രോൾ തകരാറിലായെന്ന റിപ്പോർട്ട് ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ എത്തിയിരുന്നു. വാഹനത്തിൻ്റെ വേഗത നിയന്ത്രിക്കാൻ കഴിയാത്ത ഒരു വനിതാ ഡ്രൈവർക്ക് കാർ ആക്സിലറേറ്ററിലോ ബ്രേക്കിലോ പ്രതികരിക്കാതെ നീങ്ങുന്നതായി ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ പറഞ്ഞു.
തീരദേശ സുരക്ഷ വർധിപ്പിക്കൽ, ബീച്ച് പട്രോളിങ് ശക്തമാക്കി ദുബായ് പോലീസ്
തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ദുബായ് പോലീസ് ബീച്ച് പട്രോളിങ് കൂടുതൽ ശക്തമാക്കി. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, കുട്ടികൾക്കായി പ്രത്യേക വേനൽക്കാല പരിശീലന പരിപാടികളും വിവിധ സന്നദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ബീച്ചുകളും തീരപ്രദേശങ്ങളും കൂടുതൽ സുരക്ഷിതമാക്കുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് പട്രോളിങ് ശക്തിപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്.
ഇനി പേരുകൾ ഇല്ല, കുവൈത്തിലെ 591 സ്ഥലങ്ങളും റോഡുകളും ഇനി നമ്പറുകളാകും
രാജ്യത്തുടനീളമുള്ള 591 തെരുവുകളും റോഡുകളും പേരുകൾ റദ്ദാക്കി സംഖ്യാപരമായ നമ്പറുകളാക്കി മാറ്റാനുള്ള പ്രമേയം കുവൈത്ത് മുനിസിപ്പാലിറ്റി മുനിസിപ്പൽ കൗൺസിലിന് സമർപ്പിച്ചു. ഈ നീക്കം വിലാസ സംവിധാനം ഏകീകരിക്കുകയും അടിയന്തര സേവനങ്ങൾക്കും നാവിഗേഷനും കൂടുതൽ കാര്യക്ഷമത നൽകുകയും ചെയ്യുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.
പേരുകൾക്ക് പകരം നമ്പർ സംവിധാനം നടപ്പാക്കുന്നത് വഴി ഭൂപടങ്ങൾ, വിലാസങ്ങൾ, ഡെലിവറി സേവനങ്ങൾ എന്നിവ കൂടുതൽ കൃത്യമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫുജൈറയിലെ മസാഫിയിൽ കനത്ത മഴ, പാറകളും അവശിഷ്ടങ്ങളും റോഡിലേയ്ക്ക് വീണു
മുന്നറിയിപ്പുമായി NCM
ഫുജൈറയിലെ മസാഫി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെത്തുടർന്ന് പാറകളും അവശിഷ്ടങ്ങളും റോഡുകളിലേക്ക് വീണു. പർവതനിരകളിലൂടെ നിരവധി വാഹനങ്ങൾ ജാഗ്രതയോടെയാണ് സഞ്ചരിച്ചത്.
യുഎഇയുടെ കിഴക്കൻ തീരത്തേക്ക് കാലാവസ്ഥാ വകുപ്പ് അപകടകരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴക്കാലത്ത് മണ്ണിടിച്ചിലും പാറക്കെട്ടുകളും വീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.